പന്തളം: സ്വന്തം സ്കൂളിലെ എല്ലാ വിവരങ്ങളും ചേർത്ത് മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച ഒമ്പ താം ക്ലാസുകാരന് അനുമോദനം. ഇലവുംതിട്ട ആമ്പാടിയിൽ ഗിരിഷ്-പിങ്കി ദമ്പതികളുടെ മകൻ ഗൗതമാണ് താൻ പഠിക്കുന്ന ആറന്മുള സുദർശനം സ്കൂളിന് ആപ്ലിക്കേഷൻ നിർമിച്ചത്. ‘സുദർശനം ദ സ്കൂൾ ആപ്പ്’ എന്നാണ് ആപ്ലിക്കേഷെൻറ പേര്. സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വളരെ പ്രയാജനപ്രദമായാണ് തയാറാക്കിയത്. വിദ്യാർഥികളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ആപ്ലിക്കേഷനിൽനിന്ന് ലഭ്യമാകും.
പരീക്ഷ ഫീസ് ഓൺലൈനായി രക്ഷിതാക്കൾക്ക് അടക്കാൻ എളുപ്പം സാധിക്കും. സുദർശനം സ്കൂൾ അധ്യാപികയും കുളനട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അമ്മ പിങ്കി ശ്രീധറിെൻറ മൊബൈലിൽനിന്ന് വൈ-ഫൈ കണക്ട് ചെയ്ത് ടാബ് വഴി മൂന്നുദിവസം കൊണ്ടാണ് ഗൗതം ആപ്ലിക്കേഷൻ തയാറാക്കിയത്. മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ മറ്റ് സ്കൂളുകളും സ്ഥാപനങ്ങളും ഗൗതമിനെ സമീപിച്ചിട്ടുണ്ട്. ഐ.ടിയാണ് ഗൗതമിെൻറ ഇഷ്ടവിഷയം. സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഗൗതമിനെ ഉപഹാരം നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.