???????

ബൈക്ക് മോഷ്ടാവ് പിടിയിൽ

ചിറ്റാർ: ചിറ്റാറിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. ചിറ്റാർ പന്നിയാർ കോളനിയ ിൽ ഹിന്ദി മുക്കിൽ കൊച്ചുപുരക്കൽ വീട്ടിൽ പ്രദീപാണ് (30) പിടിയിലായത്. മണക്കയം അരീക്കൽ വീട്ടിൽ അബ്ദുല്ലയുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് ഞായറാഴ്ച രാത്രി മോഷണം പോയത്. നിരവധി മോഷണക്കേസിൽ പ്രതിയായ പ്രദീപ് സ്ഥലത്തുള്ളതായി ചിറ്റാർ സി.ഐ ടി. ബിജുവിനു കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രദീപ് മോഷണം നടത്തിയ ബൈക്കുമായി സഞ്ചരിക്കെവ പൊലീസ് ജീപ്പ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. വീട്ടിൽ ഒറ്റക്കാണ് ഇയാൾ താമസിക്കുന്നത്. ഒരു മോഷണക്കേസിലെ ജയിൽ ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ചയായിട്ടുള്ളു പുറത്തിറങ്ങിയിട്ട്. ചിറ്റാർ സി.ഐ ടി. ബിജു, എസ്.ഐ സണ്ണി ജോർജ്, എസ്.സി.പി.ഒമാരായ രാജേഷ്, പ്രസാദ്, സി.പി.ഒമാരായ രാജീവ് കൃഷ്ണൻ, സചിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.