പത്തനംതിട്ട: ജില്ലയില്‍ മുങ്ങിമരണം വലിയ തോതില്‍ വര്‍ധിക്കുന്നു. 2018 ജനുവരി ഒന്ന് മുത ല്‍ 2019 ഏപ്രില്‍ 30വരെയുള്ള കാലയളവില്‍ 49 മുങ്ങിമരണമാണ് ഉണ്ടായത്. ആറുകളിലും തോടുകളി ലും കനാലിലും പാറക്കുളങ്ങളിലുമായി 49 ജീവൻ നഷ്ടപ്പെട്ടു. ഇതില്‍ ഒമ്പതു വയസ്സുള്ള കുട്ടി മുതല്‍ 83 വയസ്സുള്ളവര്‍വരെ ഉള്‍പ്പെടുന്നു. പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 15 മുതല്‍ 27വരെ ജില്ലയില്‍ വെള്ളത്തില്‍വീണ് ഏഴുപേര്‍ മരിച്ചു. ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്ന് ദുരന്തനിവാരണ വിഭാഗം വിലയിരുത്തുന്നു. ജില്ല ദുരന്തനിവാരണ വിഭാഗത്തിെൻറ വിശകലനം അനുസരിച്ച് മരണപ്പെട്ടവരില്‍ 15 പേര് 25 വയസ്സില്‍ താഴെയുള്ളവരാണ്. ഇതില്‍ തന്നെ അഞ്ചുപേര്‍ കുട്ടികളും 10 പേര് കൗമാരക്കാരുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 18നും 50വയസ്സിനും ഇടയില്‍ മരിച്ചവര്‍ 17ഉം 50നും 85നും മധ്യേ പ്രായമുള്ള 16 പേരുമാണ് മുങ്ങിമരിച്ചത്. മധ്യവേനല്‍ അവധിക്കാലത്ത് ഈ വര്‍ഷം നാലുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
കാലവര്‍ഷമായി കണക്കാക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവില്‍ 25 പേരാണ് മുങ്ങിമരിച്ചത്. അത്രതന്നെ വേനല്‍കാലത്തും മരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണം ഉണ്ടാകുന്നത് പമ്പാ നദിയിലെ പെരിനാട്, വടശേരിക്കര, കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളിലും അച്ചന്‍കോവിലാറ്റിലെ കോന്നി, വള്ളിക്കോട്, പ്രമാടം, തുമ്പമണ്‍ ഭാഗങ്ങളിലും കല്ലടയാറ്റിലുമാണ്. സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷത്തെ മുങ്ങിമരണങ്ങളുടെ ക്രമാതീത വര്‍ധനയാണ്. മുങ്ങിമരണം കൂടാനുള്ള ഒരു സാധ്യത, പ്രളയത്തില്‍ അടിഞ്ഞ മണലാണെന്ന് വിലയിരുത്തപ്പെടുന്നു. ചളിയും അടിഞ്ഞതിനാല്‍ നദിയുടെ ആഴം കണക്കാക്കാന്‍ പറ്റാതെ വരുന്നതാകാം ഒരു കാരണം. മറ്റൊരു പ്രധാന കാരണമായി അഗ്നിശമനസേന ചൂണ്ടിക്കാട്ടുന്നത് നീന്തല്‍ അറിയാത്തതോ പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതോ ആണ്.
അവധി ദിവസങ്ങളില്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടില്‍ വരുന്നതും തീരെ പരിചയമില്ലാത്ത പുഴയുടെ ഭാഗങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്.പ്രായഭേദമന്യേ കൗമാരക്കാരിലും പ്രായമായവരിലും നീന്തലിനെപ്പറ്റിയും പുഴകളെപ്പറ്റിയും അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറക്കുന്നതിനുള്ള മാര്‍ഗം. ഇതിനായി സ്കൂളുകളിലും സമൂഹത്തിലും ഇതിനായി വ്യാപകമായി പ്രചാരണം നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്നതിനു പരിശീലനം നല്‍കുകയും രക്ഷപ്പെടുത്തിയവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നത് സംബന്ധിച്ച് ക്ലബുകള്‍, സന്നദ്ധസേവകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുമെന്നും മുങ്ങിമരണങ്ങള്‍ വിഷയമാക്കി അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മോക്ഡ്രില്‍ നടത്തുമെന്നും കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.