തിരുവല്ല: വേനൽ മഴ ആരംഭിച്ചതോടെ തിരുവല്ല ഇരുട്ടിലേക്ക്. മാനത്ത് കാർമേഘം വിരിയുമ്പോൾതന്നെ വിവിധ ഇടങ്ങൾ ഇരുട്ടിലാകും. കോടികൾ മുടക്കി വൈദ്യുതി ബോർഡിെൻറ ഉൗർജിത വികസന പരിഷ്കരണ പദ്ധതി നടപ്പാക്കിയ തിരുവല്ലയിലെ പതിവായ വൈദ്യുതി മുടക്കം ജനത്തെ ഏറെ ദുരിതത്തിലാക്കുന്നു. രാപകൽ ഭേദമില്ലാതെ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം ഉപഭോക്താക്കളെ കഷ്ടത്തിലാക്കുന്നു. ഇത് നഗരത്തിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ഏറെ പ്രതിസന്ധിയിലാക്കുന്നു. പ്രിൻറിങ് പ്രസുകൾ, ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി സെൻററുകൾ, സിനിമ തിയറ്ററുകൾ, വർക്ക്ഷോപ്പുകൾ പോലുള്ള വൈദ്യുതി അത്യാവശ്യ ഘടകമായിട്ടുള്ള സ്ഥാപനങ്ങളെ വൈദ്യുതിമുടക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിെൻറ കാരണം തിരക്കാനായി ആരെങ്കിലും വൈദ്യുതി ബോർഡ് ഓഫിസിൽ വിളിച്ചാൽ ഫോൺ എടുക്കാൻപോലും ആരും തയാറാകാറില്ല. തിരുവല്ല, തോട്ടഭാഗം, മണിപ്പുഴ എന്നീ സെക്ഷനുകളിൽ 32 കിലോമീറ്ററോളം 11 കെ.വി ലൈൻ വലിക്കുകയും 17ൽ പരം ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിൽ 132 കി.മീ. കൺവേർഷൻ നടത്തുകയും ചെയ്തിട്ടും ഇപ്പോഴും തിരുവല്ലയിലും പരിസരങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാകുന്നതിെൻറ കാരണം വിശദമാക്കാൻ അധികൃതർ തയാറാകുന്നില്ല. െറസ്ട്രിക്ട്ഡ് അക്സിലേറ്റഡ് പവർ െഡവലപ്മെൻറ് റിഫോംസ് േപ്രാഗ്രാം (ആർ.എ.പി.ഡി.ആർ.പി) പ്രകാരം പവർ ഫിനാൻസ് കോർപറേഷൻ തിരുവല്ല ടൗൺ പദ്ധതിയിലെ വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനായി 16.63 കോടി അനുവദിച്ചിരുന്നു. ഈ പദ്ധതി പൂർത്തിയാകുന്നതോടു കൂടി തിരുവല്ലയിലെ പ്രസരണ വിതരണനഷ്ടം നിലവിലുള്ള 22.45 ശതമാനത്തിൽനിന്ന് 15 ശതമാനത്തിൽതാഴെ എത്തുമെന്നായിരുന്നു ബോർഡ് അധികൃതരുടെ വാദം. ഈ വാദങ്ങൾ എന്തൊക്കെയായാലും തിരുവല്ല നഗരത്തിലും പരിസരത്തും അപ്രഖ്യാപിത വൈദ്യുതി മുടക്കം നിത്യസംഭവമായി മാറുകയാണ്. കോടികൾ മുടക്കി നവീകരണങ്ങൾ നടത്തിയിട്ടും മണിക്കൂറുകൾ വൈദ്യുതി ഇല്ലാതിരിക്കാൻ വിധിക്കപ്പെട്ട നഗരത്തിൽ എന്തുചെയ്താലും ആരും പ്രതികരിക്കാനില്ലെന്നുള്ളതാണ് വൈദ്യുതി ബോർഡ് അധികൃതർ കാട്ടുന്ന നിസ്സംഗതക്ക് പിന്നിലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.