പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിനുസമീപം കുളിക്കടവ് നിർമാണത്തിെൻറ ഭാഗമായി വാനമെടുത്ത മണ്ണ് ആറ്റുകടവിൽ തള്ളിയതിനാൽ കടവ് ഉപയോഗശ്യൂന്യമായതായി പരാതി. ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് ദേഹശുദ്ധിവരുത്താനും സമീപവാസികൾക്ക് കുളിക്കാനും വസ്ത്ര അലക്കാനും ഏക ആശ്രയമായിരുന്നു കടവ്. കർക്കടകവാവ് ബലിതർപ്പണം നടത്തുന്നതും ഈ കടവിലായിരുന്നു. ആയിരങ്ങൾ ബലിതർപ്പണം നടത്തുന്ന കടവ് സുരക്ഷിതമാക്കുന്നതിെൻറ ഭാഗമായി ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 28 ലക്ഷം രൂപ മുടക്കിയാണ് പുതുക്കിനിർമിച്ചത്. നേരേത്ത ചളി അടിഞ്ഞ് ബലിതർപ്പണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് എം.എൽ.എക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് ഇവിടെ ബലിതർപ്പണത്തിന് സാഹചര്യം ഒരുക്കി കടവ് പുനർ നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. കടവ് നിർമിച്ചെങ്കിലും ഇതിനുവേണ്ടിയെടുത്ത മണ്ണ് കടവിനുസമീപം ആറ്റിൽ അലക്ഷ്യമായി തള്ളി. ഇേതാടെ കുളിക്കടവ് ഉപയോഗശൂന്യമായി. കടവിൽനിന്ന് മണ്ണ് നീക്കംചെയ്യാത്തപക്ഷം അടുത്ത കർക്കടകവാവുബലി പ്രതിസന്ധിയിലാകുമോ എന്നാണ് ആശങ്ക. മണ്ണ് ഇപ്പോൾ നീക്കിയില്ലെങ്കിൽ ലക്ഷ്യമിട്ട പദ്ധതി ഭാവിയിൽ അവതാളത്തിലാകും. ജലനിരപ്പ് താഴ്ന്ന് ആറ്റിലെ ഒഴുക്ക് നിലച്ചതോടെ മണ്ണ് ഒഴുകാനും നിർവാഹമില്ല. മണ്ണിനുമുകളിൽ ജലസസ്യങ്ങൾ വളർന്നു പുറ്റുകളും രൂപം കൊള്ളാൻ തുടങ്ങിയിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലെ പിഴവ് ശ്രദ്ധയിൽപെെട്ടന്നും കാര്യങ്ങൾ നേരിട്ടുപരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.