ശബരിമല: പാണ്ടിത്താവളത്ത് അനധികൃതമായി സൂക്ഷിച്ച 300 കിലോ വെടിമരുന്ന് പൊലീസ് പിടിച്ചെടുത്തു. മാലിന്യസംസ്‌കരണ കേന്ദ്രത്തിനും വെടിവഴിപാട് പുരക്കുമിടയില്‍ മണ്ണിനടിയില്‍ 11 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി സതീഷ് ബിനോക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഷാഡോ പൊലീസും സന്നിധാനം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് കണ്ടെത്തിയത്. വെടിമരുന്ന് നിര്‍വീര്യമാക്കാന്‍ ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് നല്‍കി. വെടിമരുന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ സ്ഥലം സന്ദര്‍ശിച്ചു. സന്നിധാനം എസ്.ഐ ടി.ഡി. പ്രജീഷിെൻറ നേതൃത്വത്തില്‍ ഷാഡോ പൊലീസ് എ.എസ്.ഐ രാധാകൃഷ്ണന്‍, കെ.വി. വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്‍, ശ്യാം, രജു, ദിലീപ്, സുരേഷ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടിച്ചെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെടിവഴിപാടിനായി 15 കിലോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാണ് നിയമപ്രകാരം ലൈസന്‍സിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.