അടൂര്‍: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തി കൈയേറി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതായി പരാതി. അടൂര്‍ വലിയതോട് ബൈപാസിന് സമീപം സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തി വലിയതോടിന്‍െറ ഒരുഭാഗം പൂര്‍ണമായും കൈയേറി ചുറ്റിനും മതില്‍കെട്ടി അതിനുള്ളിലാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. തുടക്കത്തില്‍ അടൂര്‍ വില്ളേജ് ഓഫിസര്‍ തടഞ്ഞെങ്കിലും നഗരസഭയില്‍നിന്ന് വ്യാജ അനുമതിയുണ്ടാക്കിയാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നത്. രാത്രിയില്‍ ലോഡുകണക്കിന് മണ്ണ് ഇവിടെ എത്തിച്ചാണ് മതിലിനുള്‍വശം നികത്തുന്നത്. ഇതിന് നഗരസഭയിലെ ചിലരുടെ ഒത്താശയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എവിടെ മണ്ണിട്ട് നികത്തിയാലും കൊടികുത്താനത്തെുന്ന രാഷ്ട്രീയപ്രവര്‍ത്തകരും ഇത് കാണുന്നില്ല. അടൂര്‍ വലിയതോടിന്‍െറ മിക്കഭാഗങ്ങളും സ്വകാര്യവ്യക്തികള്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ നിലയിലാണ്. ഇതിന് നടപടിയെടുക്കേണ്ട നഗരസഭാധികൃതര്‍ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.