മണ്ണാർക്കാട്: ടാറിങ്ങിനൊരുക്കിയ റോഡ് വാട്ടർ അതോറിറ്റി വീണ്ടും പൊളിച്ച് പൈപ്പ് സ്ഥാ പിച്ചു. പള്ളിപ്പടിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിവിധ വകുപ്പുകൾ തമ്മിൽ ക്രോഡീകര ണമില്ലാത്തതിനാലാണ് സംഭവം ആവർത്തിക്കാൻ കാരണം. എന്നാൽ, പ്രതിഷേധവുമായി പ്രദേശവാസികൾ രംഗെത്തത്തി. കഴിഞ്ഞ ദിവസമാണ് ഇവിടെ റോഡ് നവീകരണത്തിെൻറ ഭാഗമായി ടാർ ചെയ്യാൻ മെറ്റലിട്ടത്. ഇതിനുമുമ്പും പലതവണ വാട്ടർ അതോറിറ്റി ടാറിങ്ങിന് ഒരുക്കിയ റോഡ് പൊളിച്ചിരുന്നു.
ഇത് ആവർത്തിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. മാറ്റി സ്ഥാപിക്കേണ്ട കുടിവെള്ള പൈപ്പിെൻറ ലഭ്യതക്കുറവാണ് നേരത്തേ പൈപ്പ് സ്ഥാപിക്കാതിരിക്കാൻ കാരണമായി വാട്ടർ അതോറിറ്റി പറയുന്നത്. വകുപ്പുതല ഉദ്യോഗസ്ഥരുടെ ആശയ വിനിമയത്തിലെ വീഴ്ചയും ഏകോപനത്തിെൻറ അഭാവവും മൂലം ഇവിടെ എത്തുന്ന യാത്രക്കാർ ഗതാഗതക്കുരുക്കിലകപ്പെടുകയാണ്. ബസ് സ്റ്റാൻഡിന് മുന്നിലും പള്ളിപ്പടിയിൽ റോഡിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ട്രാഫിക് വിഭാഗം പൊലീസ് നടത്തിയ ഏറെ നേരത്തേ ശ്രമത്തിലാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.