തിരൂര്‍/താനൂർ: പൗരത്വനിയമങ്ങളെ കുറിച്ച് വിവരിക്കാന്‍ ബി.ജെ.പി തിരൂര്‍ നിയോജകമണ്ഡ ലം കമ്മിറ്റി നടത്തിയ ജനജാഗ്രത സമ്മേളന സമയത്ത് ടൗൺ ബഹിഷ്കരിച്ച് തിരൂരിലെ വ്യാപാ രികളും സ്വകാര്യ ബസ് ജീവനക്കാരും. വ്യാഴാഴ്ച വൈകീട്ട് 3.30ന് പൊലീസ് ലൈനില്‍നിന്ന് മാര്‍ച്ചും പിന്നീട് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനവുമാണ് ബി.ജെ.പി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, വൈകീട്ട് നാല് മണിയോടെ തിരൂര്‍ നഗരവും സമീപ പ്രദേശങ്ങളും ഹര്‍ത്താല്‍ പ്രതീതിയായി മാറി.
ബഹിഷ്കരണത്തിന് ഔദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഒന്നും ആഹ്വാനം ചെയ്തിട്ടില്ലായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കേണ്ട അവസ്ഥയിലായി. രണ്ടോ മൂന്നോ സ്വകാര്യ ബസുകള്‍ മാത്രമാണ് വൈകീട്ട് തിരൂരിലൂടെ സര്‍വിസ് നടത്തിയത്. ജനജാഗ്രത സമ്മേളനം താനൂരിലെ ജനതയും ബഹിഷ്കരിച്ചു. വൈകിട്ട് മുതൽ ടൗണിലെ മുഴുവൻ കടകളും അടച്ചു. പരിപാടി തുടങ്ങുംമുമ്പ് നഗരം പൂർണമായും വിജനമായിരുന്നു. ബസ്, ഓട്ടോ-ടാക്സികൾ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.