എടയൂർ: കനത്ത മഴയിലും ശക്തമായ കാറ്റിലും എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡ ുകളിലെ വിവിധ സ്ഥലങ്ങളിൽ കനത്ത നാശം. ശനിയാഴ്ച വൈകീട്ടുണ്ടായ മഴയെ തുടർന്നുണ്ടായ വെ ള്ളപ്പാച്ചിലിൽ ഒടുങ്ങാട്ടുകുളം പാടശേഖരത്തിലെ കൊമ്പിനിപ്പാടത്തെ രണ്ടര ഏക്കർ സ്ഥലത്തെ നെൽകൃഷിയും കൃഷിക്കായി വരമ്പുക്കെട്ടിയ ഒരുക്കിയ സ്ഥലവും വെള്ളം കയറി നശിച്ചു. ശക്തമായ കാറ്റിൽ നിരവധി തേക്ക്, പുളിമരം ഉൾപ്പെടെ വിവിധ മരങ്ങളും റബർ, കുരുമുളക് കൃഷിയും നശിക്കുകയും ചെയ്തു. ഒടുങ്ങാട്ട് കുളത്തിൽ തോട്ടിലൂടെ ഒഴുകിയെത്തിയ ചളിവെള്ളം കയറി. ജനുവരി, ഫെബ്രുവരി മാസത്തിൽ വിളവെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 10 യുവാക്കളുടെ നേതൃത്വത്തിലാണ് ഒടുങ്ങാട്ടുകുളം പാടശേഖരത്തിലെ കൊമ്പിനിപ്പാടത്ത് നെൽകൃഷി ആരംഭിച്ചത്.
18 ഏക്കറോളം സ്ഥലത്താണ് കൃഷി. വെള്ളപ്പാച്ചിലിൽ തോട്ടിലെ ബണ്ട് പൊട്ടിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം നട്ട ഞാറു മുഴുവൻ ഒഴുകിപ്പോയി. മറ്റ് ഭാഗങ്ങളിൽ നടാനായി കൂട്ടിവെച്ച ഞാറുകളും ഒഴുകിപ്പോയി. കൃഷിചെയ്യാൻ ഒരുക്കിയ നിലവും ചളിയും മണ്ണും നിറഞ്ഞ അവസ്ഥയിലായിരുന്നു. തകർന്ന ബണ്ട് ഞായറാഴ്ചയോടെ താൽക്കാലികമായി പുനർനിർമിച്ചു. കൃഷിക്കൊരുക്കിയ സ്ഥലം ചളിയും മണ്ണും നിറഞ്ഞ് നശിച്ചെങ്കിലും തിങ്കളാഴ്ചയോടെ നിലം ഒരുക്കി വീണ്ടും ഞാറ് നടാനാനുള്ള തീവ്രശ്രമത്തിലാണ്. എടയൂർ കൃഷി ഓഫിസർ വിഷ്ണു നാരായണൻ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.