മേലാറ്റൂര്‍: എടയാറ്റൂരിലെ ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ഷഹീനെ പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് അന്തിമഘട്ടത്തിൽ. ഞായറാഴ്ച കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, എടയാറ്റൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. തിങ്കളാഴ്ച രാവിലെ 11ന് പ്രതി മുഹമ്മദിനെ (44) പൊലീസ് കോടതിയില്‍ തിരിച്ചേൽപിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഇയാൾ ഉപയോഗിച്ചിരുന്ന വസ്തുക്കളിലെ ശാസ്ത്രീയ പരിശോധന കഴിഞ്ഞദിവസം നടന്നിരുന്നു. മേലാറ്റൂര്‍ എസ്.ഐ പി.കെ. അജിത്തിെൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 13ന് രാത്രി പത്തോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.