ദുരഭിമാനക്കൊല തന്നെയെന്ന് പിതാവിെൻറ മൊഴി

അരീക്കോട്: സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജാതിയിൽപെട്ട യുവാവിനെ മകൾ വിവാഹം ചെയ്യുന്നത് ഉൾക്കൊള്ളാനാവാത്തതിനാലാണ് തനിക്ക് കൊലപാതകം നടത്തേണ്ടി വന്നതെന്ന് പത്തനാപുരത്ത് കൊല്ലപ്പെട്ട ആതിരയുടെ പിതാവ് രാജൻ. പൊലീസിന് നൽകിയ മൊഴിയിലാണ് ദുരഭിമാനക്കൊല തന്നെയാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്. അരീക്കോട് സ്റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ വിവാഹത്തിന് സമ്മതം മൂളിയിരുന്നെങ്കിലും രാജൻ അത് മാനസികമായി അംഗീകരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് പരിഹാസ സ്വരത്തിൽ ചിലർ സംസാരിച്ചതും പ്രകോപിച്ചു. മദ്യലഹരിയിലാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. രാജെൻറ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.