വാളയാർ: വാളയാർ ടോൾപ്ലാസയിൽ വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 38.5 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തേക്കുവന്ന കല്ലട എയർ ബസിൽനിന്ന് പെരുമ്പാവൂർ സ്വദേശി പരീദാണ് (67) പിടിയിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കുള്ള പണമാണെന്നാണ് ഇയാൾ പറഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് പറളി എക്സൈസ് സംഘമാണ് പണം കണ്ടെത്തിയത്. പറളി റേഞ്ച് ഇൻസ്പെക്ടർ എം.എസ്. പ്രകാശ്, പ്രിവൻറിവ് ഓഫിസർ ആർ. റിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. ദിനേഷ്, എം.കെ. പ്രേംകുമാർ, ഡ്രൈവർ രഘുനാഥ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.