മലപ്പുറം: മലപ്പുറം പ്രസ്ക്ലബ് ആക്രമണ കേസിൽ ഒരാൾകൂടി പിടിയിലായി. ആർ.എസ്.എസ് പ്രവർത്തകനായ തിരൂരങ്ങാടി വെളിമുക്ക് പടിഞ്ഞാറെ പുരക്കൽ നിധീഷ് (36) ആണ് അറസ്റ്റിലായത്. ഇയാളെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച രാത്രി ഒരു മണിയോടെ വീട്ടിൽനിന്നാണ് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നിർദേശപ്രകാരം പൊലീസ് ഇയാളെ പിടികൂടിയത്. മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആർ.എസ്.എസ് പ്രകടനത്തിനിടെ ഇരുചക്ര വാഹനക്കാരനെ ആക്രമിക്കുന്നതിെൻറ ഫോേട്ടാ എടുത്തതിന് ചന്ദ്രിക ഫോേട്ടാഗ്രാഫർ ഫുവാദ് സനീനെ ഏതാനും പേർ പ്രസ് ക്ലബിൽ കയറി ആക്രമിക്കുകയായിരുന്നു. ഫോൺ പിടിച്ചുവാങ്ങി കൊണ്ടുപോയ സംഘം കസേരകൾ അലേങ്കാലമാക്കുകയും ചെയ്തു. കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ വാഴക്കാട് ചെറുവായൂർ നടക്കലക്കണ്ടി ദിലീപ്‌കുമാർ (31), ചെറുവായൂർ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. േകസിൽ ഏഴുപേർകൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.