നിലമ്പൂർ: ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി മർദിച്ചതിനും വനിത പൊലീസിനെതിരെ പരാതി. നിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദാണ് നിലമ്പൂർ സി.ഐ കെ.എം. ബിജുവിന് പരാതി നൽകിയത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ വനിത പൊലീസായ പങ്കജാഷിക്ക് എതിരെയാണ് പരാതി. വെള്ളി, ശനി ദിവസങ്ങളിൽ കുട്ടികളുടെ വാർഡിൽ ക്ലീനിങ് നടത്തുമ്പോൾ രോഗികളും ഒപ്പമുള്ളവരും പുറത്ത് നിൽക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആവശ്യപ്പെട്ടപ്പോൾ അവരെ തള്ളുകയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഡെങ്കിപ്പനി ബാധിച്ച് വനിത പൊലീസിെൻറ മകൾ ഇവിടെ ചികിത്സയിലുണ്ട്. നഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് സി.ഐക്ക് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഡെങ്കി ഉൾെപ്പടെയുള്ള രോഗം ബാധിച്ച് ചെറിയ കുട്ടികൾ വരെ വാർഡിൽ കിടത്തി ചികിത്സയിലുണ്ട്. ക്ലീനിങ് സമയത്ത് മണിക്കൂറുകളാണ് കുട്ടികളെ ഇതിെൻറ പേരിൽ വാർഡിന് പുറത്ത് നിർത്തുന്നതെന്ന ആക്ഷേപം രോഗികൾക്കിടയിലുണ്ട്. പല കുട്ടികളും രോഗം മൂലം ഏറെ അവശരാണ് ഇവരെയാണ് മണിക്കൂറുകളോളം വാർഡിന് പുറത്ത് നിർത്തുന്നത്. വെറുപ്പോടെയാണ് കുട്ടികളായ രോഗികളോട് നഴ്സ് പെരുമാറുന്നത്. ഇത് ചോദ‍്യം ചെയ്യുകമാത്രമാണ് താൻ ചെയ്തതെന്ന് വനിത പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.