കരിപ്പൂരിൽ 62.62 ലക്ഷത്തിെൻറ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 62.62 ലക്ഷത്തിെൻറ സ്വർണം പിടികൂടി. ഡയറക്ടേററ്റ് ഒാഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.െഎ) എയർ കസ്റ്റംസ് ഇൻറലിജൻസുമാണ് സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ പത്തിന് ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിെൻറ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണമാണ് ഡി.ആർ.െഎ പിടികൂടിയത്. സീറ്റിെൻറ അടിയിലെ ഹോളോ ബാറിനുള്ളിൽ ആറ് സ്വർണ ബിസ്കറ്റുകളായിട്ടായിരുന്നു ഒളിപ്പിച്ചത്. ഇതേ വിമാനത്തിൽ നിന്ന് ദിവസങ്ങൾക്കു മുമ്പും സീറ്റിെൻറ പിറകുവശത്തു നിന്ന് സ്വർണം പിടികൂടിയിരുന്നു. ഇൗ വിമാനം കരിപ്പൂരിലെത്തിയതിന് ശേഷം മുംബൈ വഴി ഡൽഹിയിലേക്ക് പുറപ്പെടുന്നതാണ്. മുംബൈ, ഡൽഹി വിമാനത്താവളം വഴി പുറത്തുകടത്താനാണ് ശ്രമമെന്നാണ് നിഗമനം. സംഭവത്തിൽ രണ്ട് പേർ ഡി.ആർ.െഎ നിരീക്ഷണത്തിലാണ്. കണ്ണൂർ സ്വദേശി സവാദിൽ (40) നിന്നാണ് 14.62 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 7.55ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഇയാളിൽ നിന്ന് 465 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇലക്ട്രോണിക്സ് സാധനത്തിെൻറ ഉള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.