ലഖ്നോ: വാക്തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ ഒരാളെ തല്ലിക്കൊന്നു. ബച്ചേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ ആളും മറ്റ് രണ്ടുപേരുമാണ് വാക്തർക്കമുണ്ടായത്. ബൈക്കിലെത്തിയ ആൾ പിന്നീട് തെൻറ സുഹൃത്തുക്കളെ കൂട്ടിവന്ന് കാസിം, സമയുദ്ധീൻ എന്നിവരെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാസിം പിന്നീട് മരിച്ചു. പശുവിനെ അറുത്തതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് ഉൗഹാപോഹം പ്രചരിച്ചിരുന്നുവെങ്കിലും ഇത് ശരിയല്ലെന്നും ബൈക്കിടിച്ചതിനെ തുടർന്നായിരുന്നു വാക് തർക്കമുണ്ടായതെന്നും ഹാപുർ പൊലീസ് സൂപ്രണ്ട് സങ്കൽപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.