പുറത്തൂർ: പടിഞ്ഞാെറക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കടൽക്ഷോഭത്തിൽ മറിഞ്ഞ് ഒരാളെ കാണാതായി, രണ്ടുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. താനൂർ അഞ്ചു ടി പൗറകത്ത് ഇസ്മായിലിെൻറ മാരുതി ഫൈബർ വള്ളത്തിെൻറ കാരിയർ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ വെള്ളം കയറി മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന താനൂർ അഞ്ചു ടി കുട്ട്യാമുവിെൻറ പുരക്കൽ ഹംസയെയാണ് (58) കാണാതായത്. കൂടെയുണ്ടായിരുന്ന കണ്ണകത്ത് ഗദ്ദാഫി, കോയാമുവിെൻറ പുരയ്ക്കൽ സാദിഖ് എന്നിവരെ മറ്റ് വള്ളത്തിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. വല, എൻജിൻ അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു. കാണാതായ ഹംസക്ക് വേണ്ടിയുള്ള തിരച്ചിൽ ഫിഷറീസ് വകുപ്പിെൻറയും തീരദേശ പൊലീസിെൻറയും നേതൃത്വത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.