ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി: വിത്തുകള്‍ നല്‍കിത്തുടങ്ങി

കാളികാവ്: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പി​െൻറ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം. ഇതിനായി വിത്തുകള്‍, തൈകള്‍, തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ നല്‍കും. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉൽപാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിത്തുകളും തൈകളും വിതരണം ചെയ്തു തുടങ്ങി. വീട്ടുവളപ്പില്‍ കൃഷി ചെയ്യാൻ സ്‌കൂള്‍ വിദ്യാർഥികള്‍ മുഖേനയും കര്‍ഷകര്‍ മുഖേനയും വിവിധ ഇനങ്ങള്‍ അടങ്ങിയ പച്ചക്കറി വിത്തുപായ്ക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ മുഖേനയും പച്ചക്കറി വിത്തുകളും തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ച 37,000 ഗ്രോബാഗ് യൂനിറ്റുകള്‍ക്ക് പുറമെ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ ഗ്രോബാഗ് യൂനിറ്റുകളില്‍ വീണ്ടും കൃഷി ചെയ്യാനായി വിത്ത്, തൈകള്‍, മറ്റ് ഉൽപാദന ഉപാധികള്‍ എന്നിവയും ലഭ്യമാക്കും. പച്ചക്കറി ഉൽപാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിപുലമായ പരിപാടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.