െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് പേരിൽ നിന്നായി 47.55 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. ദോഹ, ബഹ്റൈൻ, റിയാദ്, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയവരിൽ നിന്നാണ് ശനിയാഴ്ച 1520 ഗ്രാം സ്വർണം പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് മയ്യന്നൂർ തടത്തിൽ വീട്ടിൽ നിസാറിൽനിന്ന് 466 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. 14.57 ലക്ഷം രൂപ വില വരുന്ന നാല് സ്വർണ ബിസ്കറ്റുകൾ എമർജൻസി ലാമ്പിനുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചത്. കണ്ണൂർ കോട്ടയംപൊയിൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ സാദത്ത് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് എത്തിയത്. ഇയാളിൽനിന്ന് 10.91 ലക്ഷം രൂപ വില വരുന്ന 349 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിലായാണ് മൂന്ന് സ്വർണ ബിസ്കറ്റുകൾ ഒളിപ്പിച്ചത്. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം അരിമണൽ പാറവട്ടിയിൽ അഷ്റഫ് അടിവസ്ത്രത്തിനുള്ളിൽ സ്വർണചെയിൻ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 248 ഗ്രാം വരുന്ന സ്വർണത്തിന് 7.75 ലക്ഷം രൂപ വില വരും. ഇൻഡിഗോ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ പുള്ളിച്ചോല വീട്ടിൽ അഹമ്മദ് സയ്യാൻ, കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ പരപ്പനങ്ങാടി സൈനുദ്ദീൻ എന്നിവരിൽനിന്ന് 457 ഗ്രാം സ്വർണമാണ് പിടികൂടിയത്. അഹമ്മദ് സയ്യാൻ സ്വർണ ബിസ്കറ്റുകൾ െചറിയ കഷ്ണങ്ങളാക്കി കാരക്ക പാക്കറ്റിനുള്ളിലായിട്ടായിരുന്നു ഒളിപ്പിച്ചത്. 7.26 ലക്ഷം രൂപ വില വരുന്ന 232 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ജാബിർ സമാനരീതിയിൽ തെർമോഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 225 ഗ്രാം വരുന്ന ഇവക്ക് 7.04 ലക്ഷം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.