പെരിന്തല്‍മണ്ണ: ജോലിക്ക് നിന്ന വീട്ടില്‍നിന്ന് പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപ മോഷ്ടിച്ച് മുങ്ങിയ യുവതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം മാങ്ങോട് മുള്ളൂര്‍ കുളത്തിങ്കരയില്‍ രജനിയാണ് (38) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ വനിത എസ്.ഐ ഒ. രമാദേവിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പെരിന്തല്‍മണ്ണയിലെ വ്യവസായിയുടെ വീട്ടിലാണ് ഏഴ് വര്‍ഷത്തോളം ഇവര്‍ ജോലിക്ക് നിന്നത്. പലതവണയായി 2,90,700 രൂപ നഷ്ടപ്പെട്ടപ്പോള്‍ വ്യവസായി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഉപയോഗിച്ചിരുന്ന ഫോൺ ഉപേക്ഷിച്ച് ഇവര്‍ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രജനി മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പൊലീസ് ഇവരെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ രണ്ടുതവണ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.