പേരാമ്പ്ര: വിദേശത്തുള്ള ഭർത്താവിന് നാട്ടിൽ ഒരു ജോലി ലഭിക്കണമെന്നതായിരുന്നു ലിനിയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം തിങ്കളാഴ്ച സഫലമായി. ഭർത്താവ് സജീഷ് കൂത്താളി പി.എച്ച്.സിയിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. യാദൃച്ഛികമായിട്ടാണെങ്കിലും ഈ ആഗ്രഹം നിറവേറ്റാൻ അവൾക്ക് ജീവൻ നൽകേണ്ടിവന്നു. രോഗിയെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട പുതുശ്ശേരി ലിനിയുടെ ജീവൻ നൽകിയുള്ള സേവനത്തിന് സർക്കാർ നൽകിയ സമ്മാനമാണ് ഭർത്താവ് സജീഷിനുള്ള ജോലി. വിദേശത്തായിരുന്ന സജീഷ് ലിനി മരിച്ചതോടെ ആ ജോലി ഉപേക്ഷിച്ച് കുട്ടികളായ ഋതുലിനും (5) സിദ്ധാർഥി (2) നുമൊപ്പം ലിനിയുടെ വീട്ടിൽ താമസിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.