എടക്കര: കനത്ത മഴയത്തെുടര്‍ന്ന് നിര്‍ധന കുടുംബത്തിെൻറ വീട് പൂര്‍ണമായും തകര്‍ന്നു. പാതിരിപ്പാടം കുറത്തിയിലെ കല്‍പറമ്പില്‍ പ്രകാശിെൻറ വീടാണ് വ്യാഴാഴ്ച പുലർച്ച തകര്‍ന്നത്. വീട് തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം ദുരിതക്കയത്തിലായി. കടുത്ത ആസ്തമ രോഗിയായ പ്രകാശിന് ജോലിക്ക് പോകാന്‍ കഴിയില്ല. കുറത്തി അംഗന്‍വാടിയില്‍ ഹെൽപറുടെ താൽക്കാലിക ഒഴിവില്‍ ജോലി ചെയ്യുന്ന ഭാര്യ സിന്ധുവിെൻറ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പ്ലസ് ടുവിനും പ്ലസ് വണ്ണിനും എട്ടാം തരത്തിലും പഠിക്കുന്ന മൂന്ന് കുട്ടികളുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയില്‍ വീടിെൻറ മേല്‍ക്കൂര തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെ താര്‍പായ മൂടിയാണ് ഈ കുടുംബം വീടിനുള്ളില്‍ ഭീതിയോടെ കഴിയുന്നത്. വ്യാഴാഴ്ച ഇൗ മേല്‍ക്കൂരയും തകര്‍ന്നതോടെ കുടുംബം പെരുവഴിയിലായി. ചിത്രവിവരണം: (12-edk-4) കനത്ത മഴയില്‍ തകര്‍ന്ന വീടിന് മുന്നില്‍ പ്രകാശും ഭാര്യ സിന്ധുവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.