തിരൂരങ്ങാടി: ദേശീയപാതയോരത്ത് വെന്നിയൂരിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കോഴിയവശിഷ്ടം തള്ളിയ നിലയിൽ. വാഹനത്തിലെത്തിച്ച നൂറോളം ചാക്കുകളിലാണ് മാലിന്യം തള്ളിയത്. രണ്ടാംതവണയാണ് പ്രദേശത്ത് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹികദ്രോഹികൾ മാലിന്യം തള്ളിയത്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. സ്വകാര്യവ്യക്തിയുടെ സ്ഥലത്തായതിനാൽ മുനിസിപ്പൽ അധികാരികളും കൈയൊഴിഞ്ഞു. വൈകീട്ടോടെ കൊടിഞ്ഞി സ്വദേശിയായ സ്ഥലമുടമതന്നെ സ്വന്തം ചെലവിൽ തെൻറ സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി. രാത്രിയുടെ മറവിൽ ദേശീയപാതയോരത്തും മറ്റും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.