ഷൊർണൂർ: വിവാഹസൽക്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വീട്ടമ്മമാരുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തിയ കവർച്ചാസംഘം മാല പൊട്ടിച്ച് കടന്നു. ബുധനാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. പോസ്റ്റ്ഓഫിസിൽ മഞ്ഞക്കാടിന് സമീപമുള്ള ഓഡിറ്റോറിയത്തിലായിരുന്നു സൽക്കാരം. മഞ്ഞക്കാട് ബാലഭദ്രാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുണ്ടൻചോലയിൽ രാമൻകുട്ടിയുടെ ഭാര്യ ജാനുവിെൻറ മൂന്നര പവനാണ് ആദ്യം പൊട്ടിച്ചെടുത്തത്. ബൈക്കിന് പിന്നാലെ വീട്ടമ്മ ഓടിയെങ്കിലും അവരെ കണ്ടെത്താനായില്ല. അടുത്ത വളവിൽ വെച്ചായിരുന്നു രണ്ടാമത്തെ മാല പൊട്ടിക്കൽ. നടുവിലത്തേതിൽ ചന്ദ്രെൻറ ഭാര്യ സാവിത്രിയുടെയും മൂന്നര പവൻ പൊട്ടിച്ചെടുത്താണ് കവർച്ചസംഘം കടന്നുകളഞ്ഞത്. അടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഈ റോഡിൽ മുമ്പും മാല പൊട്ടിക്കൽ സംഭവങ്ങൾ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.