ഹജ്ജ്: വിമാനനിരക്ക് കുറഞ്ഞു; വിമാനത്താവള നിരക്കിൽ വൻ വർധന

നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്ക് 74,450 കൊണ്ടോട്ടി: ഹജ്ജ് സബ്സിഡി പിൻവലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. അതേസമയം, വിമാനത്താവള നിരക്കിൽ വൻ വർധന വന്നതിനാൽ തീർഥാടകർക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിെൻറ ആനുകൂല്യം നഷ്ടമായി. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന കേരളത്തിലെ തീർഥാടകർ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുൾപ്പെടെ നൽകേണ്ടത് 74,450 രൂപയാണ്. ഇതിൽ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കിൽ 11,011 രൂപയുടെ വർധനയാണ് വന്നത്. 2017ൽ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതിൽ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീർഥാടകർ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നൽകിയത്. ഇതിനോെടാപ്പം വിമാനത്താവള നിരക്കായ 3,560 ഉൾപ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഇൗടാക്കിയത്. എന്നാൽ, ഇക്കുറി മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 8,825 രൂപയാണ് അധികമായി ഒാരോ തീർഥാടകനും നൽകേണ്ടത്. കുട്ടികളുെട നിരക്ക് ഇൗ വർഷം 10,660 ആയാണ് നിശ്ചയിച്ചത്. 2017ൽ ഇത് 11,850 രൂപ ആയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.