കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച മാർച്ച്

ചിറ്റൂർ: യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയോടി കരുണ മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മെഡിക്കൽ കോളജി‍െൻറ ഗേറ്റിന് മുന്നിൽ പ്രകടനക്കാരെ പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പൊലീസ് സംയമനം പാലിച്ചതുകൊണ്ട് കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ യുവമോർച്ച നേതാക്കളായ ഇ.പി. നന്ദകുമാർ, കെ. മണികണ്ഠൻ, ജി.കെ. കുമരേഷ്‌, എസ്. സജു, എ.കെ. ദിനോയ്, എസ്. ജ്ഞാനകുമാർ എന്നിവരുടെ നേതൃത്വത്തിൽ വവ്വക്കോട് നിന്നാരംഭിച്ച മാർച്ച് മീനാക്ഷിപുരം അഡീഷനൽ സബ് ഇൻസ്പെക്ടർ ബാലനാരായണ‍െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയുകയായിരുന്നു. പൊലീസിനെ മറികടന്ന് കോളജിലേക്ക് പ്രവേശിക്കാൻ യുവമോർച്ച പ്രവർത്തകർ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം. തുടർന്ന് നടന്ന യോഗം യുവമോർച്ച ജില്ല പ്രസിഡൻറ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ജ്ഞാനകുമാർ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ് എ.കെ. ഓമനക്കുട്ടൻ, ബി.ജെ.പി ചിറ്റൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കെ. മോഹൻദാസ്, വി. രമേഷ്, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.