തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിലെ ഭീമന്‍ നഷ്ടങ്ങളും കുടിയിറക്കലും പരിഹരിക്കാൻ മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ച എടരിക്കോട്-പാലച്ചിറമാട്-കൊളപ്പുറം ബദല്‍ റൂട്ട് നടപ്പാക്കണമെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. 300ലേറെ വീടുകളും നിരവധി ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും ആയിരക്കണക്കിനു കെട്ടിടങ്ങളും നിലവിലുള്ള അലൈന്‍മെൻറില്‍ പൊളിച്ചു നീക്കേണ്ടിവരുന്നത് വലിയ സാമൂഹികാഘാതമാണ് ഉണ്ടാക്കുന്നത്. ബദല്‍ റൂട്ട് ഇതിന് പരിഹാരമാണ്. എടരിക്കോട്, പെരുമണ്ണ ക്ലാരി, തെന്നല പഞ്ചായത്തുകളും തിരൂരങ്ങാടി നഗരസഭയും നേരത്തേ ഈ ബദല്‍ റൂട്ട് വലിയ നഷ്ടങ്ങള്‍ ഒഴിവാക്കുന്നതും ഏറെ പ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടി ദേശീയപാത അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൊഴിച്ചെന, പൂക്കിപ്പറമ്പ്, വെന്നിയൂര്‍, കാച്ചടി, കരുമ്പില്‍, കക്കാട്, കൂരിയാട്, കൊളപ്പുറം തുടങ്ങിയ ടൗണുകളെ ഒരു നിലക്കും ബാധിക്കാത്തതാണിത്. 11ന് നടക്കുന്ന സര്‍വകക്ഷിയോഗം ഈ ബദല്‍ റൂട്ട് അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. യു.കെ. മുസ്തഫ മാസ്റ്റര്‍, കെ.എം. മൊയ്തീന്‍, ചെറ്റാലി റസാഖ് ഹാജി, സമദ് മൂഴിക്കല്‍, യു. അഹമ്മദ് കോയ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.