വാളയാറിൽ പതിനാറുകാരി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ആക്ഷേപം

വാളയാർ: 16 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയി‍ൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സംഘടിച്ചെത്തിയ നാട്ടുകാർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞത് പ്രദേശത്ത് നേരിയ സംഘർഷത്തിനിടയാക്കി. വാളയാറിന് സമീപത്ത് താമസിക്കുന്ന പ്ലസ്‌ വൺ വിദ്യാർഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചക്കൊടുവിൽ സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന ഉറപ്പിന്മേലാണ് മണിക്കൂറോളം കഴിഞ്ഞ് മൃതദേഹം താഴെയിറക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ചിലർ പൊലീസെത്തും മുേമ്പ മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെന്ന് ആക്ഷേപമുണ്ട്. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വാളയാർ എസ്.ഐ പി.എം. ലിബി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ അറിയൂവെന്നും പൊലീസ് പറഞ്ഞു. വാളയാറിൽ കുറച്ചുമുമ്പ് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.