അതിർത്തി സംഘർഷം ലഘൂകരിക്കാൻ 'ഫ്ലാഗ് മീറ്റിങ്' ജമ്മു: അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ബി.എസ്.എഫ്–പാക് റേഞ്ചേഴ്സ് ചർച്ച. ആറു മാസത്തിനിടെ ആദ്യമായാണ് ഇരുവിഭാഗവും ചർച്ച നടത്തിയത്. അന്തർദേശീയ അതിർത്തിയിൽ സംഘർഷം കുറക്കാനും സമാധാനം നിലനിർത്താനും ധാരണയിലെത്തിയെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു. അതേസമയം, പാകിസ്താെൻറ ഭാഗത്തുനിന്ന് ഏതുതരം പ്രകോപനമുണ്ടായാലും തുല്യനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുവിഭാഗങ്ങളുടെയും സെക്ടർ കമാൻഡർമാരാണ് വെള്ളിയാഴ്ച നടന്ന ചർച്ചക്ക് നേതൃത്വം നൽകിയത്. 105 മിനിറ്റ് നീണ്ട ചർച്ച പാകിസ്താെൻറ അഭ്യർഥന പ്രകാരമായിരുന്നു. ബി.എസ്.എഫിനെ പ്രതിനിധാനംചെയ്ത് ജമ്മു സെക്ടർ ഡി.െഎ.ജി പി.എസ്. ധിമാെൻറ നേതൃത്വത്തിൽ 16 ഉദ്യോഗസ്ഥരാണ് പെങ്കടുത്തത്. മാർച്ച് ഒമ്പതിനാണ് ഏറ്റവും ഒടുവിൽ സെക്ടർ കമാൻഡർതല ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.