സൗദി എയർ​െലെൻസ് സർവിസ് ഒക്ടോബര്‍ മുതല്‍ തിരുവനന്തപുരത്തുനിന്ന്​

സൗദി എയർെലെൻസ് സർവിസ് ഒക്ടോബര്‍ മുതല്‍ തിരുവനന്തപുരത്തുനിന്ന് തിരുവനന്തപുരം: സൗദി എയർെലെൻസ് സർവിസ് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. ഞായറാഴ്ച ഉച്ചക്ക് 12.15ന് റിയാദിൽനിന്ന് യാത്രക്കാരുമായി സൗദി എയർെലെൻസ് വിമാനം തിരുവനന്തപുരത്തെത്തും. ഉച്ചക്ക് 1.45ന് യാത്രക്കാരുമായി തിരികെ റിയാദിലേക്ക് യാത്ര തിരിക്കും. ഒക്ടോബർ അഞ്ചുമുതൽ ജിദ്ദയിലേക്കുള്ള സർവിസുകൾ കൂടി ആരംഭിക്കും. ആദ‍്യ സർവിസിൽ തന്നെ ടിക്കറ്റുകൾ പൂർണമായും ബുക്കിങ് നടന്നുകഴിഞ്ഞു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് ആഴ്ചയില്‍ അഞ്ച് സര്‍വിസാണ് തിരുവനന്തപുരത്തേക്ക്. റിയാദില്‍നിന്ന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിൽ പുലര്‍ച്ച 4.40ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.15ന് തിരുവനന്തപുരത്ത് എത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ച 3.35ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12ന് തിരുവനന്തപുരത്തെത്തും. ഇതില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്. പ്രതിമാസം 6000 യാത്രക്കാര്‍ക്ക് പുതിയ സര്‍വിസുകള്‍ ഗുണകരമാവും. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വര്‍ഷങ്ങളായി സൗദിക്ക് സര്‍വിസുണ്ടെങ്കിലും തലസ്ഥാനത്തേക്ക് പറക്കാന്‍ ഇപ്പോഴാണ് അനുമതി ലഭിച്ചത്. റിയാദിനും ജിദ്ദക്കും പിന്നാലെ ദമ്മാമിലേക്കും സൗദി എയർലൈൻ താമസിയാതെ സർവിസ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.