വണ്ടൂർ: അനധികൃത വിൽപനക്കായി കാട്ടിൽ സൂക്ഷിച്ച 108 കുപ്പി വിദേശമദ്യം വെള്ളാമ്പുറത്തുനിന്നും കണ്ടെത്തി. വണ്ടൂർ പാലമഠത്തിന് സമീപം ആളൊഴിഞ്ഞ റെയിൽവേ പുറമ്പോക്കിലാണ് മദ്യശേഖരം കാടുവെട്ടുന്നതിനിടെ കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഗ്രോബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. കാടുവെട്ടിയ സ്ത്രീകൾ അറിയിച്ചതിനെ തുടർന്ന് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ പുതുച്ചേരി മദ്യമാണെന്ന് കണ്ടെത്തി. എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ. രാജേഷിെൻറ നേതൃത്വത്തിലെത്തിയ സംഘം മദ്യം കസ്റ്റഡിയിലെടുത്തു. ഇവ വിൽപനക്കായി സൂക്ഷിച്ചതാണെന്നാണ് നിഗമനം. പുതുച്ചേരിയിൽനിന്നും കുപ്പിക്ക് 100 രൂപക്ക് ലഭിക്കുന്ന മദ്യം മലയോര മേഖലയിൽ നാലിരട്ടി വിലക്ക് വിൽപന നടത്തുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.