റിേതാബ്രേതായുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവം -കുമ്മനം തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ അഖിേലന്ത്യ ജനറൽ സെക്രട്ടറിയും ബംഗാളിൽനിന്നുള്ള രാജ്യസഭ എം.പിയുമായ റിതോബ്രേതാ ബാനർജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കണ്ണൂരിൽ പാർട്ടിക്ക് സ്വന്തമായി ആയോധന പരിശീലനകേന്ദ്രങ്ങൾ ഉണ്ടെന്ന തുറന്നുപറച്ചിൽ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിെൻറ, പ്രത്യേകിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്ക് േപാസ്റ്റിൽ കുറിച്ചു. ദേശീയതലത്തിൽതന്നെ പാർട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂർ ലോബിയാണെന്നും റിേതാബ്രേതാ പറയുന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും പാർട്ടിയുടെ എം.പി തുറന്നുപറയുന്നുണ്ട്. മാത്രവുമല്ല പാർട്ടിക്കെതിരായ ഈ തുറന്നുപറച്ചിലിെൻറ പേരിൽ തെൻറ ജീവന് ഭീഷണിയുണ്ടായേക്കാമെന്നും അദ്ദേഹം പറയുമ്പോൾ സി.പി.എം എത്രമാത്രം ക്രിമിനൽവത്കരിക്കപ്പെട്ടു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമിെല്ലന്ന് കുമ്മനം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.