ഒക്ടോബർ മുതൽ കുട്ടികൾക്ക് എം.ആർ വാക്സിൻ

മലപ്പുറം: അഞ്ചാംപനി, റൂബെല്ല എന്നിവക്കുള്ള സംയോജിപ്പിച്ച എം.ആർ വാക്സിൻ അടുത്തമാസം ജില്ലയിൽ നടപ്പാക്കും. ഒക്ടോബറിനു ശേഷം ഒമ്പതുമാസം തികയുന്ന ഓരോ കുഞ്ഞിനും രണ്ടുതവണ എം.ആർ വാക്സിൻ നൽകും. ഒന്നാമത്തെ ഡോസ് ഒമ്പതുമാസം തികയുമ്പോഴും രണ്ടാമത്തെ ഡോസ് പതിനഞ്ചുമാസം കഴിഞ്ഞുമാകും നൽകുക. ദേശീയ രോഗപ്രതിരോധ പട്ടികയിൽപ്പെടുത്തി സൗജന്യമായാണ് വാക്സിൻ നൽകുക. ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമെ സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് ജില്ലയിലെ മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകും. ഇതിന് മുന്നോടിയായി ജില്ലയിൽ കാമ്പയിൻ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്തുണയോടെയാകും പദ്ധതി നടപ്പാക്കുക. എം.ആർ വാക്സിൻ പദ്ധതി ആരംഭിക്കുന്നതോടെ ദേശീയ രോഗപ്രതിരോധ പട്ടികയിൽ 1985 മുതലുള്ള അഞ്ചാംപനി വാക്സിൻ ഒഴിവാക്കും. റുബെല്ലെക്കതിരെയുള്ള വാക്സിനും ഇനി ഉണ്ടാകില്ല. ഇതിനൊക്കെ പകരമാണ് പുതിയ എം.ആർ വാക്സിൻ. അഞ്ചാംപനിയും റുബെല്ലയും ഏറ്റവും കൂടുതൽ പിടിെപടുന്നത് 15 വയസ്സിൽ താഴെയുള്ള കുട്ടികളിലാണെന്നാണ് കണ്ടെത്തൽ. ഇൗ രോഗങ്ങളുടെ നിർമാർജനമാണ് കുത്തിവെപ്പിലൂടെ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.