നാദിർഷ ആശുപത്രി വിട്ടു; ഉടൻ അറസ്റ്റുണ്ടായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച സംവിധായകനും നടനുമായ നാദിർഷ ആശുപത്രി വിട്ടു. ഞായറാഴ്ച ൈവകീട്ടാണ് നാദിർഷ ഡിസ്ചാർജ് ആയത്. ഇതിനുശേഷം നാദിർഷ എങ്ങോട്ടാണ് പോയതെന്ന് അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. ആശുപത്രി വിട്ടാലുടൻ പൊലീസിനുമുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ നേരേത്ത ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ ദിലീപിെൻറ അടുത്ത സുഹൃത്തായ നാദിർഷ പൊലീസിന് തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി പൊലീസ് ആരോപിച്ചിരുന്നു. തുടർന്ന് വിശദ ചോദ്യംചെയ്യലിന് നാദിർഷയെ വിളിപ്പിക്കുകയായിരുന്നു. പൊലീസ് നടപടിയുടെ തൊട്ടുപിന്നാലെ ബുധനാഴ്ച രാത്രി നാദിര്‍ഷ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് െപാലീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് െപാലീസ് ഭീഷണിപ്പെടുത്തുകയാണെന്നുമാരോപിച്ച് നാദിര്‍ഷ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെൻറ അറസ്റ്റ് തടയണമെന്നപേക്ഷിച്ച് നാദിർഷ നൽകിയ ഹരജി കോടതി തള്ളി. കേസിൽ നാദിർഷയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. കേസിൽ ദിലീപിെൻറ ജാമ്യഹരജി 13ന് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് നാദിർഷ ആശുപത്രി വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.