പരപ്പനങ്ങാടി: പ്രതിപക്ഷം സഹകരിച്ചതിനെ തുടർന്ന് . തുടർച്ചയായ മൂന്ന് ഭരണസമിതി യോഗമാണ് പ്രതിപക്ഷ സമരംമൂലം തടസ്സപ്പെട്ടത്. സഭ കൈകൊണ്ട തീരുമാനങ്ങൾ നടപ്പാക്കാതെ പുതിയ തീരുമാനം വേെണ്ടന്നും തങ്ങളുടെ സമരം അവസാനിക്കണമെങ്കിൽ ജനകീയ മുന്നണി ചെയർമാൻ ഉൾെപ്പടെയുള്ളവരുമായി സംസാരിക്കാൻ ഭരണ നേതൃത്വം തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷത്തിെൻറ ആവശ്യം. കേവല ഭൂരിപക്ഷമില്ലാതെ ഭരണം തുടരുന്ന യു.ഡി.എഫിനെതിരെ തുടക്കത്തിൽ നിഷ്പക്ഷ നിലപാട് പുലർത്തിയ ബി.ജെ.പിയും രംഗത്തുവന്നത് ഭരണനിരയെ പരുങ്ങലിലാക്കിയിരുന്നു. കഴിഞ്ഞകാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം നാടിനായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചുനിൽക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു. എന്നാൽ, തീരുമാനങ്ങൾ നടപ്പാക്കാൻ കഴിവില്ലാത്ത ഭരണ നേതൃത്വത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ തുടർച്ചയായ മൂന്ന് സമരങ്ങളിലൂടെ കഴിഞ്ഞതായും എന്നാൽ, ശാശ്വതമായ സഭ സ്തംഭനവും പദ്ധതി നിർവഹണം തടയലും പ്രതിപക്ഷനയമെല്ലന്നും പ്രതിപക്ഷ കക്ഷി നേതാവ് ദേവൻ ആലുങ്ങൽ അറിയിച്ചു. ശനിയാഴ്ച നടന്ന നഗരസഭ യോഗത്തിൽ ചെയർപേഴ്സൻ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.