ഹർത്താലിനോട് യോജിപ്പില്ല -എം.എം. ഹസ്സൻ 'ഇടതിെൻറ ബി.ജെ.പി വിമർശനം ആത്മാർഥതയോടെയല്ല' മലപ്പുറം: ഹർത്താലിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ. മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനം ഉപയോഗിക്കേണ്ട സമരമുറയാണ്. ഇപ്പോഴത് ആദ്യം പ്രയോഗിക്കുന്നു. ഹർത്താലിനെതിരായ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ചിരുന്നു. അതിനും മുകളിൽ അഭിപ്രായങ്ങൾ വന്നപ്പോൾ ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയാണെന്നും ഹസ്സൻ വ്യക്തമാക്കി. ബി.ജെ.പിയുടെ ജനരക്ഷായാത്രക്കെതിരായ കോടിയേരി ബാലകൃഷ്ണെൻറയും പിണറായി വിജയെൻറയും വിമർശനങ്ങൾ ആത്മാർഥതയോടെയല്ല. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം പ്രവർത്തനങ്ങൾ. ആർ.എസ്.എസിനോട് ഏറ്റുമുട്ടാൻ ഞങ്ങൾക്കേ കഴിയൂ എന്ന് ബോധ്യപ്പെടുത്താനാണിത്. എന്നാൽ, മറുവശത്ത് അമിത് ഷാക്കും യോഗി ആദിത്യനാഥിനും സർക്കാർ വഴിയൊരുക്കി. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാമെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ പുതിയ നിലപാട് നരേന്ദ്രമോദി കാലങ്ങളായി പറയുന്നതാണ്. രാഷ്ട്രീയ പാർട്ടികളോട് ആലോചിച്ചും ചർച്ചചെയ്തുമേ ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കാവൂ. രാജ്യം ഏകാധിപത്യത്തിലേക്ക് ഒഴുകുകയാണ്. ചെകുത്താനും നടുക്കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് കേരള ജനതയെന്നും ഹസ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.