കരിപ്പൂർ: റിസയുടെ നീളം കൂട്ടൽ ഡി.ജി.സി.എ അനുമതിക്ക് ശേഷം

കൊണ്ടോട്ടി: കോഡ് ഇ ഗണത്തിൽപ്പെടുന്ന വിമാനങ്ങളുടെ സർവിസ് ആരംഭിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാൻ നടപടികൾ പുരോഗമിക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി ലഭിച്ച ശേഷമാണ് നിർമാണം ആരംഭിക്കുക. റിസയുടെ നീളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി തയാറാക്കിയ റിപ്പോർട്ട് ഡി.ജി.സി.എക്ക് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. റൺവേയിൽ ലൈറ്റിങ് ക്രമീകരണങ്ങൾ പുനഃക്രമീകരിച്ച് റിസയുടെ നീളം വർധിപ്പിക്കുന്ന പദ്ധതിയാണ് അതോറിറ്റി സമർപ്പിച്ചത്. ഡി.ജി.സി.എയിൽനിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ നിർമാണത്തിനാവശ്യമായ സമയപരിധി തീരുമാനിക്കൂ. നിലവിൽ 90 മീറ്റർ നീളമാണ് ഇരുറൺവേയിലും റിസക്കുള്ളത്. റൺവേയിൽനിന്ന് 150 മീറ്റർ റിസയായി പരിഗണിച്ച് 240 മീറ്ററാക്കി നീട്ടാനാണ് തീരുമാനം. െസപ്റ്റംബറിൽ വിമാനത്താവളത്തിൽ നടന്ന സംയുക്ത യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കി ഡി.ജി.സി.എക്ക് സമർപ്പിച്ചിരിക്കുന്നത്. കോഡ് ഇയിൽപ്പെട്ട ബി 777-200 ഉപയോഗിച്ച് സർവിസ് നടത്താൻ നേരത്തേ ഡി.ജി.സി.എ അനുമതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.