മോഷ്ടിച്ച ജീപ്പുമായി പിടിയിൽ

പാലക്കാട്: മോഷ്ടിച്ച ജീപ്പുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തേനൂർ സ്വദേശി അരുൺകുമാർ (19) ആണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തൃശൂർ, കൂർക്കഞ്ചേരി സ്വദേശി ബാബുരാജിെൻറ ജീപ്പ് വീട്ടിൽനിന്ന് മോഷണം പോയത്. ജീപ്പുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച അർധരാത്രി വിക്ടോറിയ കോളജിനു സമീപത്തുള്ള ബൈപാസ് റോഡിൽ വാഹന പരിശോധന നടത്തവെ അമിത വേഗതയിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. പൊലീസ് സംഘം വാഹനത്തെ പിന്തുടർന്ന് കൽമണ്ഡപത്തിനു സമീപത്തുവെച്ച് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു പ്രതി കുറ്റം സമ്മതിച്ചത്. ജീപ്പ് പൊള്ളാച്ചിയിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ രതീഷാണ് പ്രതിയെ സാഹസികമായി പിന്തുടർന്നത്. ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്, എസ്.ഐ പുരുഷോത്തമൻ പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, കെ.പി. മനീഷ്, ആർ. രാജീദ്, എസ്. സജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.