തിരൂർ: ബാഗിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ. പൊന്നാനി ഡിപ്പോയിലെ എം.എൻ. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ ഇദ്ദേഹത്തെ അന്തർ സംസ്ഥാന സർവിസുകളിൽനിന്ന് മാറ്റി നിർത്തിയിരുന്നു. വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗളൂരു സർവിസ് നടത്തുന്ന പൊന്നാനി ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസിൽ കണ്ടക്ടറായിരുന്ന സുരേഷിൽനിന്ന് കഴിഞ്ഞ മാസം 26ന് കൽപ്പറ്റയിലെ വിജിലൻസ് സ്ക്വാഡായിരുന്നു മദ്യക്കുപ്പികൾ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് പൊന്നാനിയിലേക്ക് വരുമ്പോൾ കൽപ്പറ്റയിൽ വെച്ചായിരുന്നു സ്വകാര്യ ബാഗിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെഷൻ. സാധാരണ ഇത്തരം സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി വേഗത്തിൽ നടപടിയെടുക്കാറുണ്ടെങ്കിലും യൂനിയൻ ഇടപെടലിനെ തുടർന്ന് സുരേഷിനെതിരെയുള്ള നടപടികൾ ഇഴയുകയായിരുന്നു. സംഭവം ഒതുക്കാൻ യൂനിയൻ മുഖേന നീക്കം നടക്കുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. അതോടെ അന്തർ സംസ്ഥാന സർവിസുകളിൽനിന്ന് സുരേഷിനെ മാറ്റിനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.