മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസുകാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടത്തോടെ മലപ്പുറം ജില്ല മുന്നിൽ. ജില്ലയിൽ 80,584 പേർ പരീക്ഷ എഴുതിയതിൽ 76,985 പേർ ഉപരിപഠനത്തിന് അർഹത നേടി. 3,640 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 95.53 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 95.83 ആയിരുന്നു വിജയശതമാനം. ജില്ല അടിസ്ഥാനത്തിൽ മലപ്പുറം പത്താം സ്ഥാനത്താണ്. മലപ്പുറം, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളാണ് എ പ്ലസുകളിൽ സംസ്ഥാനത്ത് ആദ്യരണ്ട് സ്ഥാനങ്ങളിൽ. തുടർച്ചയായി രണ്ടാം വർഷമാണ് എ പ്ലസിൽ മലപ്പുറം വിദ്യാഭ്യാസ ജില്ല ഒന്നാമതാകുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 27,216 പേർ പരീക്ഷ എഴുതിയതിൽ 26,568 പേർ വിജയിച്ചു. വിജയശതമാനം 97.62. തിരൂരങ്ങാടിയിൽ 20,611 പേർ പരീക്ഷയെഴുതിയതിൽ 19,522 പേരും വിജയിച്ചു. വിജയശതമാനം 94.72. തിരൂരിൽ 16,525 പേർ പരീക്ഷയെഴുതിയതിൽ 15,576 പേരും വിജയിച്ചു. 94.26 ആണ് ശതമാനം. വണ്ടൂരിൽ 16,232 പേർ പരീക്ഷയെഴുതിയതിൽ 15,319 പേരും വിജയിച്ചു. 94.38 ആണ് വിജയശതമാനം. 11 സർക്കാർ ൈഹസ്കൂളും മൂന്ന് എയ്ഡഡ് ഹൈസ്കൂളും 102 അൺ എയ്ഡഡ് ഹൈസ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ജില്ലയിൽ നാല് ബധിരവിദ്യാലയങ്ങളും നൂറ് മേനി സ്വന്തമാക്കി. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തിയ ആദ്യ ആറ് സ്കൂളുകളിൽ നാലെണ്ണവും ജില്ലയിൽ നിന്നാണ്. തുടർച്ചയായി മൂന്നാം വർഷവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസാണ് ഒന്നാമത് (2,233). കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസാണ് (1,283) മൂന്നാം സ്ഥാനത്ത്. പി.പി.ടി.എം.വൈ.എച്ച്. ചേറൂർ (1,175) നാലാം സ്ഥാനത്തും കെ.കെ.എം.എച്ച്.എസ് ആലത്തിയൂർ (1,121) അഞ്ചാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.