താനൂര്‍: ദുരിതബാധിത മേഖലകളില്‍ ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടക്കുമ്പോള്‍ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട്. റവന്യൂ സംഘത്തിനൊപ്പമുണ്ടായിരുന്ന ലീഗ്, സി.പി.എം നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധം വ്യക്തമാക്കിയത്. ഇപ്പോള്‍ ഒരുമിച്ച് നടക്കുന്ന നേതാക്കള്‍ ഈ ഐക്യം നേരത്തേ പ്രകടിപ്പിച്ചിരുന്നെങ്കില്‍ തങ്ങള്‍ ദുരിതത്തിലാകുമായിരുന്നില്ലെന്നായിരുന്നു പല വീട്ടമ്മമാരുടെയും വികാര പ്രകടനം. വികസനമെന്നാല്‍ പാലവും റോഡും മാത്രമല്ല സമാധാനമാണെന്നും ചിലര്‍ പ്രതികരിച്ചു. എടക്കാമാടത്ത് സൈതലവിയുടെ വീട്ടിലേക്ക് ആർ.ഡി.ഒയും സംഘവും എത്തിയപ്പോള്‍ മകന് ആസിഫ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചു. സഹോദരീപുത്രനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതും ഭയന്നുവിറച്ച സഹോദരി നാല് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നതും കണ്ണീരോടെയാണ് സൈതലവി വിവരിച്ചത്. നാട്ടില്‍ സമാധാനം ഇല്ലാതാക്കിയിട്ട് രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ ഒരുമിച്ച് നടക്കുന്നത് എന്തിനാണെന്നായിരുന്നു സൈതലവിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.