മഞ്ചേരി: നഗരസഭയിൽ ഭരണ^പ്രതിപക്ഷ പോരിനിടെ നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി മരവിപ്പിക്കുന്നു. സെക്രട്ടറിയെ മഞ്ചേരിയിൽതന്നെ നിലനിർത്താനാണ് ധാരണ. ജൂൺ 16ന് ഇറങ്ങിയ 18 പേരുടെ സ്ഥലമാറ്റ പട്ടികയിൽ സെക്രട്ടറിയുടെ പേരും ചേർത്തിരുന്നു. സെക്രട്ടറിയെ സ്ഥലംമാറ്റുന്നത് സി.പി.എം നഗരസഭ ഒാഫിസിന് മുന്നിൽ നടത്തിവന്ന സമരത്തിന് ഫലമുണ്ടായെന്ന് വരുത്താനാണെന്നും ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്നും എം. ഉമ്മർ എം.എൽ.എയും 11മാസം മുമ്പ് എത്തിയ സെക്രട്ടറിയെ മാറ്റിയതിന് പിന്നിൽ സി.പി.എമ്മിലെ ചിലരാണെന്ന് നഗരസഭ ഭരണസമിതിയും കുറ്റപ്പെടുത്തിയിരുന്നു. നഗരസഭ ഒാഫിസിന് മുന്നിൽ 13 ദിവസത്തോളം പ്രതിപക്ഷം തുടർച്ചയായി സമരം നടത്തിയിരുന്നു. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചല്ല വാർഷിക പദ്ധതി രൂപപ്പെടുത്തിയതെന്നും നഗരസഭയിൽ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളുമാണ് ഇതിെൻറ പ്രധാന ഉത്തരവാദികളെന്നുമായിരുന്നു എൽ.ഡി.എഫ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.