കൽപകഞ്ചേരി: എടരിക്കോട് കുറുക കടുങ്ങാത്തുകുണ്ട് റോഡിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി മാറിയ വെള്ളക്കെട്ട് ഒഴിവാക്കാൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. താത്കാലിക പരിഹാരമായി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ ക്വാറി വേസ്റ്റ് റോഡരികിൽ ഇടാൻ വേണ്ട കാര്യങ്ങൾക്കായി പി.ഡബ്ല്യു.ഡി. അസി. എൻജിനീയർക്ക് അടിയന്തര നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട വ്യക്തിയുമായി ചർച്ച നടത്താൻ നാലു പേരെ ചുമതലപ്പെടുത്തി. റോഡ് റബറൈസ് ചെയ്യുന്നതിെൻറ ഭാഗമായി ഈ സ്ഥലം ഉയരം കൂട്ടി വെള്ളക്കെട്ട് നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സംയുക്ത സമിതി ഭാരവാഹികൾക്ക് എം.എൽ.എ ഉറപ്പു നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ റോഡിൽ വെള്ളക്കെട്ടുണ്ടായി മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളക്കെട്ടിന് കാരണം സ്വകാര്യ വ്യക്തി മതിൽ കെട്ടിയതാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് ജനപ്രതിനിധികൾ വീട്ടുകാരുമായി ചർച്ച നടത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറമ്പിലേക്ക് തന്നെ ഒഴുക്കിവിടുകയായിരുന്നു. ചർച്ചയിൽ പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ പൊതുവത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സൈതലവി ഹാജി, സി.കെ.എ. റസാഖ്, വാർഡ് മെംബർ ഷരീഫ് ചീമാടൻ, സംയുക്ത സമര സമിതി ഭാരവാഹികളായ തടത്തിൽ ബുഷ്റുദ്ദീൻ, സജിത്ത് കുമാർ കാട്ടകത്ത്, നൗഫൽ പുതുമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.