കോട്ടക്കൽ: ഗ്യാസ് അതോറിറ്ററ്റി ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പദ്ധതിക്കായുള്ള മാറാക്കര മേൽമുറി വില്ലേജിലെ സർവേ നടപടികൾ പൂർത്തിയാക്കി. വില്ലേജിൽ ഉൾപ്പെട്ട പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലൂടെയുള്ള സർവേ നടപടികളാണ് കനത്ത സുരക്ഷയിൽ ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്. രണ്ടു കിലോമീറ്റർ ദൂരമാണ് അളന്ന് തിട്ടപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് പൊന്നാനി സി ഐ. സണ്ണി ജോസഫിെൻറ നേതൃത്വത്തിൽ െഗയിൽ, വില്ലേജ് ഉദ്യോഗസ്ഥർ മാറാക്കരയിൽ എത്തിയത്. കഴിഞ്ഞയാഴ്ച അളക്കാനെത്തിയ സംഘം പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയിരുന്നു. ഇത്തവണയും ചെറിയ എതിർപ്പ് ഉയർന്നെങ്കിലും ഉച്ചക്ക് ഒരു മണിയോടെ സർവേ പൂർത്തിയാക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ സ്ഥലത്തെത്തി. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് പ്രസിഡൻറ് ആവശ്യപ്പെട്ടു.സർക്കാരിെൻറ നിർദേശ പ്രകാരമുള്ള ആദ്യഘട്ട നടപടികളാണിതെന്നും മറ്റു തീരുമാനങ്ങളും ചർച്ചകളും പിന്നീട് ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീടും ഭൂമിയും നഷ്ടപ്പെടുന്നതിനുള്ള പരിഹാരമോ മറ്റു വിവരങ്ങളോ ലഭിക്കാത്തതിലെ ആശങ്കയും നാട്ടുകാർ ഉദ്യോഗസ്ഥരോട് പങ്കുവെച്ചു. നിലവിൽ പത്തു മീറ്ററാണ് പദ്ധതിക്ക് വേണ്ടത്. നിർമാണ പ്രവൃത്തികൾക്കായാണ് 20 മീറ്റർ സ്ഥലമെടുക്കുന്നത്. എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച നടപടികളാണ് വീണ്ടും പുനരാരംഭിച്ചത്. തിരൂർ തഹസിൽദാർ വർഗീസ് മംഗലം, ഡപ്യൂട്ടി തഹസിൽദാർമാരായ ആഷിഖ്, എം.എസ്. സുരേഷ്, വില്ലേജ് ഓഫിസർ വിനോദ്, ഗെയിൽ ഇൻചാർജ്ജ് ഓഫിസർ പ്രസാദ് എന്നിവരടങ്ങിയ എട്ടംഗ സംഘമാണ് സർവേക്കെത്തിയിരുന്നത്. കാടാമ്പുഴ എസ്.ഐ. മഞ്ജിത്ത് ലാൽ, കൽപ്പകഞ്ചേരി എസ്.ഐ. ആർ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് പ്രദേശത്തെത്തിയത്. വ്യാഴാഴ്ച രാവിലെ പൊന്മള വില്ലേജിലെ സർവേ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.