പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടി പ്രവാസി സ്റ്റോർ ഉടമ കൊയപ്പത്തൊടി ഇസ്മായിലിനെ (45) മോചനദ്രവ്യം ആവശ്യെപ്പട്ട് തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചംഗ തമിഴ് ക്വേട്ടഷൻ സംഘം അറസ്റ്റിൽ. തമിഴ്നാട് നാമക്കൽ പരമത്തി വേലൂർ ജേഡർപാളയം ശബരീനാഥ് (34) നാമക്കൽ കൗണ്ടിപാളയം വരദരാജ് എന്ന ഡൽഹി മണി (35) നാമക്കൽ സൂര്യപാളയം പന്നങ്ങാട് തെരുവ് രാേജഷ്കുമാർ (23) പരമന്തി വേലൂർ നടന്തൈ എൻസിറപള്ളി വിനോദ്കുമാർ (22) ആനമലൈക്കാട് സൂര്യപാളയം തിരിച്ചങ്ങോട് ഗൗരിശങ്കർ എന്ന ഗൗരി (27) എന്നിവരെയാണ് എ.എസ്.പി സുജിത്ത് ദാസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇസ്മായിലിനെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച അഭിഭാഷകനെ പിടികൂടാനുണ്ട്. സേലം ഏര്‍ക്കാട് സ്വദേശിയും പുഴക്കാട്ടിരിയിൽ താമസക്കാരനുമായ ഇല്യാസ് പാഷ (32), പുത്തനങ്ങാടി കലുങ്ങോളി പറമ്പില്‍ ഹുസൈന് എന്ന മാനു (26) പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആസിഫ് (21) എന്നിവരെ മേയ് 28ന് അറസ്റ്റ് ചെയ്തിരുന്നു. മൂവരും റിമാൻഡിലാണ്. ഗൾഫിൽനിന്ന് മടങ്ങിയ ശേഷം വ്യാപാരം നടത്തുന്ന ഇസ്മായിലിെൻറ പക്കൽ ധാരാളം പണമുെണ്ടന്ന് ബന്ധു കൂടിയായ ഹുൈസൻ എന്ന മാനുവാണ് ഇല്യാസ് പാഷക്ക് വിവരം നൽകിയത്. ഇയാൾ സുഹൃത്തും സേലത്തെ അയൽവാസിയുമായ ശബരീനാഥിനെ ക്വേട്ടഷൻ ഏൽപിക്കുകയായിരുന്നു. മേയ് ഏഴിന് പുലര്‍ച്ചെ ഒന്നരയോടെ സംഘം വ്യാപാരിയെ ബലമായി വാഹനത്തിൽ കയറ്റി കോയമ്പത്തൂരിൽ അഭിഭാഷകെൻറ അടുത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇല്യാസ് പാഷയും സഹായികളും ചേർന്നാണ് ഇസ്മായിലിെൻറ ബന്ധുക്കളെ വിളിച്ച് പണവും കാറും ആവശ്യെപ്പട്ടത്. തമിഴ്നാട്ടിലേക്ക് കടത്തിയെന്ന സൂചന ലഭിച്ചതോടെ ഇസ്മായിലിെൻറ മൊബൈൽ ഫോണ്‍ സിഗ്നൽ പിന്തുടർന്ന് കൊയമ്പത്തൂര് പുത്തൂര്‍ സ്ട്രീറ്റിലെത്തിയ അന്വേഷണ സംഘം മേയ് എട്ടിന് രാത്രി അദ്ദേഹത്തെ കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു. തമിഴ്നാട് പൊലീസിെൻറ സഹായത്തോടെയാണ് വീടുകളിൽനിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.