കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന് ആളൂരിന് മജിസ്ട്രേറ്റിെൻറ മുന്നറിയിപ്പ്

അങ്കമാലി: കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന് മജിസ്ട്രേറ്റിെൻറ ശാസന. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂരിെൻറ പരാമർശത്തെയാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് ലീന റിയാസ് ശാസിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ, ആളൂർ ഹാജരായില്ല. തുടർന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചയും അദ്ദേഹം ഹാജരായില്ല. തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. അന്നും ആളൂർ ഹാജരായില്ല. തുടർന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ചൊവ്വാഴ്ച ആളൂർ വാദത്തിന് കൂടുതൽ സമയം എടുത്തപ്പോൾ കോടതി ഇടപെട്ട് പ്രോസിക്യൂഷന് അവസരം നൽകുകയായിരുന്നു. ഇതിനിടെ, ആളൂർ തെൻറ വാദം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇനിയും കുറെ കേസുകൾ പരിഗണിക്കാനുണ്ടെന്നും അതിനാൽ പ്രോസിക്യൂഷൻ വാദം തുടരെട്ടയെന്നും മജിസ്ട്രേറ്റ് പറഞ്ഞു. അപ്പോഴാണ്, കഴിഞ്ഞ മൂന്നുദിവസം താൻ നൽകിയില്ലേയെന്നും അന്ന് കേസുകൾ പരിഗണിക്കാമായിരുന്നില്ലേയെന്നും മറ്റും ആളൂർ അഭിപ്രായപ്പെട്ടത്. ഇതോടെ, കോടതിയിൽ നടക്കാത്ത കാര്യങ്ങൾ ഉന്നയിക്കരുതെന്ന് ആളൂരിന് മജിസ്ട്രേറ്റ് മുന്നറിയിപ്പ് നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.