കാട്ടേപാടത്തെ തരിശ് ഭൂമിയില്‍ മത്സ്യ കൃഷിയൊരുങ്ങുന്നു

കാരാട്: കൃഷിയോഗ്യമല്ലാതെ കിടന്ന തരിശ് വയലില്‍ മത്സ്യ കൃഷിയൊരുക്കി യുവാക്കളുടെ കൂട്ടായ്മ. പുതുക്കോട് ചുറ്റുവട്ടം സ്വാശ്രയ സംഘത്തിന്‍െറ നേതൃത്വത്തിലാണ് എട്ടംഗ സംഘം കാട്ടേപാടം വയലില്‍ മത്സ്യകൃഷിയൊരുക്കുന്നത്. അര ഏക്കരയോളമുള്ള ഭൂമി പാട്ടത്തിനെടുത്ത് ഫിഷറീസ് വകുപ്പിന്‍െറ സഹായത്തോടെ ‘ഗിഫ്റ്റ് തിലോപ്പിയ’ ഇനത്തില്‍പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എട്ടുമാസത്തെ വളര്‍ച്ച ആവശ്യമുള്ളതാണ് ഈ ഇനം മത്സ്യങ്ങള്‍. ചുറ്റുവട്ടം പ്രവര്‍ത്തകരായ എം. അഷ്റഫ്, കെ.പി. മുഹമ്മദലി, എ.വി. പ്രകാശന്‍, എ.വി. കൃഷ്ണന്‍, കെ.പി. മുനീര്‍, എ. ഹാരിസ്, കെ.പി. നൗഫല്‍, കെ.പി. മൊയ്തീന്‍കുട്ടി എന്നിവരാണ് കൃഷി തുടങ്ങിയത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ചടങ്ങ് പൊന്നാനി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഡോ. കെ.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.