ന്യൂഡൽഹി: ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി ഏർപ്പെടുത്തിയതിനെതിരെ കേരള ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ വ്യാഴാഴ്ച പാർലമെൻറ് മാർച്ച് നടത്തും. കേരളത്തിൽ അരശതമാനം നികുതി ഉണ്ടായിരുന്ന േഹാട്ടൽ ഭക്ഷണത്തിന് കനത്ത നികുതി ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. ഹോട്ടൽ ഭക്ഷണത്തിന് ഏർപ്പെടുത്തിയ ജി.എസ്.ടി പൂർണമായി എടുത്തുകളയുകയോ അല്ലെങ്കിൽ ഇൻപുട്ട് ആനുകൂല്യം ലഭ്യമാകുന്ന തരത്തിൽ അഞ്ചു ശതമാനം ജി.എസ്.ടിയായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ നേതാക്കളായ മൊയ്തീൻ ഹാജി, ജി. ജയപാൽ, ജി.കെ. പ്രകാശൻ, സി.ജെ. ചാർളി തുടങ്ങിയവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.