വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കല്‍: തദ്ദേശ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ നടപ്പായില്ല

മഞ്ചേരി: വനിതാക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷകള്‍ നല്‍കാന്‍ തദ്ദേശവകുപ്പ് ആവിഷ്കരിച്ച പദ്ധതിയോട് ജില്ല പൊതുവില്‍ മുഖം തിരിച്ചു. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയിരുന്നു. ഓരോ തദ്ദേശ സ്ഥാപനവും കുറഞ്ഞത് പത്തു വനിതകളെ കണ്ടത്തെി വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കാനായിരുന്നു നിര്‍ദേശം. കുടുംബശ്രീയുടെ പ്ളാന്‍മിത്ര തയാറാക്കുന്ന പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. ഈ പദ്ധതിപ്രകാരം ഓട്ടോറിക്ഷകള്‍ക്ക് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വില ഈടാക്കാനും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും സബ്സിഡി കഴിച്ചുള്ള തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും അവസരമുണ്ടാക്കിയിരുന്നു. വിവിധ കമ്പനികളുമായി തദ്ദേശവകുപ്പ് പ്രതിനിധികളും സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറും കുടുംബശ്രീ പ്രതിനിധികളും ചര്‍ച്ച നടത്തി കുറഞ്ഞ നിരക്ക് കണക്കാക്കാനും നിശ്ചയിച്ചതാണ്. പത്തു ശതമാനത്തില്‍ അധികരിക്കാത്ത നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കാനും ഡ്രൈവിങ് പരിശീലനവും ലൈസന്‍സ്, ബാഡ്ജ് എന്നിവ എടുക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു. ഇത്രയേറെ നടപടി പൂര്‍ത്തിയാക്കിയിട്ടും സ്വയംതൊഴില്‍ പദ്ധതിക്ക് വനിതള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ താല്‍പര്യമെടുത്തില്ല. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടമുണ്ടെങ്കില്‍ ഇത്തരം തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ള വനിതകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.